27 April 2024, Saturday

രണ്ടു കവിതകൾ

എം സങ്
August 13, 2023 2:22 am

ഒന്ന്
ടർന്നുവീണ
ഓർമ്മകളെ
അർത്ഥരഹിതമായി
മാറ്റിവയ്ക്കുക
ഏതൊക്കെയോ
ദിക്കുകളിൽ നിന്ന്
കണ്ടെടുത്ത
മുഖപടങ്ങളിൽ
ശേഷിച്ചത്
ഏതുകാലത്തിന്റെ
ഓർമ്മ ചിത്രം ആയിരുന്നു
പിന്നെയും പിന്നെയും
തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നതേയില്ല
ഒരു നിഴലിന്റെയും
ഭൂചരിത്രം

രണ്ട്

ടി പിടിച്ചിരിക്കുന്ന
കുട്ടിയെ പോലെ,
ഉറക്കം നടിച്ചു കിടക്കുന്ന
പുലർകാല വേളയിൽ
എത്ര നിശബ്ദം
പെരുമഴ പെയ്യിലും,
കണ്ണുകൾ പൂഴ്ത്തി വയ്ക്കുന്നുണ്ട്
പെരും ഇരുളിനുള്ളിലായി
ആരുമാരും അറിയാതെ
പുതയ്ക്കുന്നു,
മറവി തുന്നിതന്ന പുതപ്പ്.
പിന്നെയും ഭൂതകാലത്തിൻ
തെരുവനക്കങ്ങൾ
കാഴ്ച കണ്ടു കണ്ടു
ഏതോ ഒരു കുട്ടി
ഉള്ളിലൂടെ നടക്കുന്നു
അവന്റെ നിശ്വാസത്താൽ
നെഞ്ചു വേകുന്നു
എങ്കിലും എന്തിനെന്നറിയാതെ
മടിപിടിച്ചു ഞാൻ
വഴിയരികിൽ നിൽക്കുമ്പോൾ
പാഞ്ഞുപോകുന്നു
കൂകിയാർത്തൊരു
ജീവിതം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.