8 May 2024, Wednesday

Related news

March 6, 2024
March 2, 2024
February 28, 2024
December 7, 2023
October 27, 2023
October 21, 2023
April 2, 2023
February 15, 2023
October 26, 2022
October 6, 2022

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന നാളെ

Janayugom Webdesk
കൊച്ചി
February 7, 2022 8:10 am

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കുവാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ നടൻ ദിലീപ് അടക്കമുളള പ്രതികളുടെ ശബ്ദപരിശോധന നാളെ നടത്തിയേക്കും. കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ഇതിന് അനുമതി തേടി അന്വേഷണ സംഘം അധികൃതരുമായി ബന്ധപ്പെട്ടു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശബ്ദ പരിശോധന പൂർത്തിയാക്കുവാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

അതിനിടെ നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ചത് ദിലീപിന്റെ സഹോദരി ഭർത്താവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തെളിയിക്കുന്ന ചാറ്റ് ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. ബിഷപ്പിനെ അറിയാമോ എന്ന് ആദ്യം ചോദിച്ചത് ദിലീപിന്റെ അളിയനാണ്. ബിഷപ്പിനെ അറിയാമെന്നും സഹായത്തിനായി വിളിക്കാമെന്നും താനാണ് അങ്ങോട്ട് പറഞ്ഞതെന്ന ദിലീപിന്റെ വാദം തെറ്റെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

താൻ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ബാലചന്ദ്രകുമാർ പറയുന്ന ശബ്ദസന്ദേശം ഞായറാഴ്ച്ച പുറത്തുവന്നു. ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് പുറത്ത് വിട്ടത്. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് പറയുന്നു.

കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. 2021 ഏപ്രിൽ 14 ന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 19 ലക്ഷം രൂപ കടം വീട്ടാൻ ദിലീപ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയച്ച ശബ്ദരേഖയാണ് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയത്.

eng­lish sum­ma­ry; Voice test of Dileep and co-accused tomorrow

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.