കോവിഡ് പ്രതിരോധ വാക്സിനായ സൈകോവ് — ഡി വാക്സിൻ സെപ്റ്റംബറില്‍ വിപണിയിലെത്തും. നിർമാതാക്കളായ സിഡസ് കാഡിലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ വാക്സിനാണ് സൈക്കോവ് ഡി. 66 ശതമാനമാണ് ഫലപ്രാപ്തി. സൂചി ഇല്ലാതെ കുത്തിവയ്ക്കാനും കഴിയും.
സിഡസ് കാഡില വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ സൈക്കോവ് ഡി ക്ക് അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ലോകത്തെ ആദ്യത്തെ ഡിഎന്‍എ വാക്സിനായ സൈക്കോവ് ഡിക്ക് മൂന്ന് ഡോസുകളുണ്ട്. 50 ലധികം കേന്ദ്രങ്ങളിലായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്. 6
കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ ഉപയോഗ അനുമതി ലഭിച്ചിട്ടുള്ളത്. അതിനിടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 12–17 വയസ് പ്രായമുള്ള കൗമാരക്കാരില്‍ ഒറ്റ ഡോസ് ജാന്‍സെന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.