27 April 2024, Saturday

Related news

April 9, 2024
March 6, 2024
February 20, 2024
February 19, 2024
February 5, 2024
February 1, 2024
January 5, 2024
December 20, 2023
December 12, 2023
September 29, 2023

റഹീം പൂവാട്ടുപറമ്പിന്റെ സ്മരണ നിറഞ്ഞ വേദിയിൽ ‘അക്ഷരം’ പുരസ്കാരങ്ങൾ സമ്മാനിച്ചു

Janayugom Webdesk
കോഴിക്കോട്
February 19, 2024 8:28 am

മാധ്യമപ്രവർത്തകനും സിനിമാ പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ സ്മരണ നിറഞ്ഞ വേദിയിൽ അക്ഷരം പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. അഖില കേരള കലാസാഹിത്യ സാംസ്കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെൻറ് സ്റ്റഡീസും സംയുക്തമായി നടത്തി അക്ഷരം പുരസ്കാര സമർപ്പണം മുൻ എംഎൽഎ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഡോ. കെ പി സുധീര മുഖ്യാതിഥിയായിരുന്നു. എയറോസിസ് കോളജ് എംഡി ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പ്രിയങ്ക ടി ആർ, സുമിത്ര ജയപ്രകാശ്, അനീസ് ബഷീർ, നിധീഷ് ചന്ദ്രൻ, എം വി കുഞ്ഞാമു എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി 22 പ്രതിഭകൾക്കാണ് അക്ഷരം പുരസ്കാരം സമ്മാനിച്ചത്. അക്ഷര രത്നം ബഹുമുഖ പ്രതിഭാ പുരസ്കാരം എഴുത്തുകാരി ഡോ. ഇന്ദു മേനോൻ, കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധരപ്പണിക്കർ എന്നിവർ ഏറ്റുവാങ്ങി.

വിവിധ വിഭാഗങ്ങളിലായി ജനയുഗം സീനിയർ റിപ്പോർട്ടർ കെ കെ ജയേഷ് (ജനയുഗം), ഫസ്ന ഫാത്തിമ (ചന്ദ്രിക), കെ ടി വിബീഷ് (മാധ്യമം) എന്നിവർ അക്ഷരം മാധ്യമ പുരസ്കാരവും ഡോ. ജി പ്രസാദ് കുമാർ, സന്തോഷ് വേങ്ങേരി, പ്രദീപൻ തൈക്കണ്ടി, ഷമീന കെ എ, ഇ രാധാകൃഷ്ണൻ, നിധീഷ് കൃഷ്ണൻ എന്നിവർ അക്ഷരം പ്രതിഭാ പുരസ്കാരവും ഹാരിസ് രാജ്, ശ്രീധരൻ കൂത്താളി, ടി ടി സരോജിനി, ശ്രീരഞ്ജിനി ചേവായൂർ, അജിത് നാരായണൻ, ശ്രീലത രാധാകൃഷ്ണൻ, സി പി പത്മചന്ദ്രൻ, ഡോ. പൂജ ഗീത, മനോജ്കുമാർ പൂളക്കൽ, ബെൻസി അയ്യമ്പിള്ളി, മനോ ജോസ് എന്നിവർ അക്ഷരം പുരസ്കാരവും ഏറ്റുവാങ്ങി. തന്റെ സംഘാടനത്തിൽ കോഴിക്കോട്ട് അക്ഷരം പുരസ്കാരദാനചടങ്ങ് നടത്താനിരിക്കെയായിരുന്നു റഹീം പൂവാട്ടുപറമ്പിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.

Eng­lish Sum­ma­ry: ‘Aksharam’ awards conferred 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.