പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സൻ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മറ്റ് ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തതവരുത്താനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ചോദ്യം ചെയ്യലിനിടെ പ്രതിയില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായാണ് സൂചന.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോന്‍സന്റെ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇയാളുടെ കലൂരിലെ വാടക വീട്ടിലെ നിത്യസന്ദര്‍ശകരുടെ വിശദാംശങ്ങള്‍ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നതിനുമാണ് നടപടി. അതേസമയം അഞ്ചുവര്‍ഷത്തിനിടെ 500ലധികം സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തിരുവനന്തപുരം സ്വദേശി സന്തോഷ് രംഗത്തെത്തി. കൊടുത്ത സാധനങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇയാള്‍ തിരിച്ചറിഞ്ഞു. വ്യക്തമായി കാലപ്പഴക്കം പറഞ്ഞുതന്നെയാണ് മോന്‍സന് എല്ലാ വസ്തുക്കളും താന്‍ നല്‍കിയിട്ടുള്ളതെന്നും സന്തോഷ് പറഞ്ഞു.
ENGLISH SUMMARY:Enforcement directorate received information about Monson’s financial dealings
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.