ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തന്നെ വിചാരിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതിനായി സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില കുറയ്ക്കാൻ ജിഎസ്‍ടി കൗൺസിലിൽ കേരളം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും വില കുറയുമെന്ന ബിജെപിയുടെ പ്രചാരണം വ്യാജമാണെന്നും ബാലഗോപാൽ ഡൽഹിയിൽ പറഞ്ഞു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ബാലഗോപാൽ പറഞ്ഞു.
ഇന്ധന വില വർധനവ് ബിജെപി സർക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ളതാണ്. സെസ് ഏർപ്പെടുത്തിയതുകൊണ്ടാണ് ഇന്ധനവില നിരക്ക് കുത്തനെ ഉയരുന്നത്. വില നിർണയിക്കാനുള്ള അധികാരം സർക്കാരുകളിൽ നിന്ന് എടുക്ക് കളഞ്ഞത് യുപിഎ സർക്കാരിന്റെ കാലത്താണ്. അക്കാലത്തെ കടപ്പത്രം ചൂണ്ടിക്കാട്ടിയാണ് നിലവിൽ കേന്ദ്രസർക്കാർ സെസ് പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
മോഡി സർക്കാരിന്റേത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകും. ഇന്നലെ ചേർന്ന ജി എസ് ടി യോഗത്തിൽ കേരളത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പെട്രോളും ഡീസലും ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ ഭൂരിഭാഗം സംസ്ഥാനങ്ങളും എതിർത്തു.
English Summary: Fuel prices will not go down without the Centre’s thought: BJP campaign is fake: Finance Minister KN Balagopal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.