ജൂനിയർ അഭിഭാഷകർക്ക് അയ്യായിരം രൂപ വീതം സ്റ്റൈപ്പന്റ് നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാത്ത ബാർ കൗൺസിൽ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജൂനിയർ അഭിഭാഷകരുടെ കഷ്ടതകൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചൂ.
കോവിഡ് മൂലം ആണ് സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിട്ടതെന്ന ബാർ കൗൺസിൽ വിശദീകരണം തൃപ്തികരമല്ലെന്നും കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടു അനുഭവിക്കുന്നതു ജൂനിയർ അഭിഭാഷകർ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ മുഖേന ബാർ കൗൺസിലിന് യോഗം കൂടി തീരുമാനം എടുക്കാൻ തടസ്സം ഇല്ലായിരുന്നു വെന്നും കോടതി പറഞ്ഞു.
ജൂനിയർ അഭിഭാഷകരെ അവഗണിക്കുന്ന ബാർ കൗൺസിൽ അംഗങ്ങൾക്ക് തൽസ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ മുന്നറിയിപ്ല് നൽകി. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടു അനുഭവിക്കുന്ന അഭിഭാഷകർക്കു സഹായം നൽകണമെന്ന് ആവശ്യപ്പെട്ടു അഡ്വ ധീരജ് രവി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
ENGLISH SUMMARY:High Court dissatisfied with Bar Council’s non-implementation of government order to pay Rs 5,000 stipend to junior lawyers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.