27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

September 6, 2023
August 30, 2023
August 23, 2023
June 21, 2023
April 19, 2023
April 18, 2023
March 31, 2023
March 15, 2023
February 27, 2023
January 31, 2023

ഓണക്കാല വില്പനയിൽ സർവകാല റെക്കോഡിട്ട് മിൽമ

Janayugom Webdesk
തിരുവനന്തപുരം
September 9, 2022 10:38 pm

ഓണക്കാല പാൽ വില്പനയിൽ സർവകാല റെക്കോഡിട്ട് മിൽമ. ഈ മാസം നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിൽ 94,59,576 ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തേക്കാൾ 11.12 ശതമാനത്തിന്റെ വർധനവാണുള്ളത്.
തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റർ പാൽ വിറ്റു. കഴിഞ്ഞ വർഷത്തെ വില്പന 32,81,089 ലിറ്ററായിരുന്നു. 7.03 ശതമാനത്തിന്റെ വർധനവ്. കൂട്ടായ പ്രവർത്തനവും പൊതുജനങ്ങൾക്കുള്ള വിശ്വാസവും കൊണ്ടാണ് പ്രതികൂല കാലാവസ്ഥയിലും മികച്ച വിപണനം സാധ്യമാക്കാൻ കഴിഞ്ഞതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
തൈരിന്റെ വില്പനയിലും നേട്ടമുണ്ടാക്കാൻ മിൽമയ്ക്കായി. നാലു ദിവസങ്ങളിലായി 11,30,545 കിലോ തൈരാണ് മിൽമ വില്പന നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 18.26 ശതമാനത്തിന്റെ വർധന. തിരുവോണ ദിനം വില്പന 3,45,386 കിലോയാണ്.
എട്ട് ലക്ഷത്തോളം പാലട പായസം മിക്സ് ഓണവിപണിയിലെത്തിക്കാനായി.
ഇതോടൊപ്പം നെയ്യ്, വെണ്ണ, പനീർ, പേഡ, ഫ്ലേവേർഡ് മിൽക്ക്, ഐസ്ക്രീം, ലോങ് ലൈഫ് മിൽക്ക് തുടങ്ങിയ മിൽമയുടെ മറ്റ് ഉല്പന്നങ്ങളുടെ വില്പനയിലും ഗണ്യമായ വർധനവാണ് ഓണക്കാലത്ത് ഉണ്ടായത്.

കേരളത്തിലെത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ

കൊച്ചി: ഓണക്കാലത്ത് അധിക ആവശ്യകത പരിഹരിക്കുന്നതിന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിയത് 46.91 ലക്ഷം ലിറ്റർ പാൽ. അതിർത്തി കടക്കുന്ന പാലിന്റെ അളവ് കൂടിയതോടെ ചെക്ക്പോസ്റ്റുകളിൽ ക്ഷീരവികസന വകുപ്പ് നടത്തുന്ന പരിശോധനയും ശക്തമാക്കി. പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയ പാൽ മാത്രമാണ് അതിർത്തി കടന്നത്.
മീനാക്ഷീപുരം, ആര്യങ്കാവ്, പാറശാല എന്നീ മൂന്ന് സ്ഥിരം പാൽ പരിശോധനാ ലാബുകൾക്ക് പുറമെ വാളയാർ, കുമളി എന്നിവിടങ്ങളിൽ താല്കാലിക പരിശോധനാ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

Eng­lish Sum­ma­ry: Mil­ma sets all-time record in Onam sales

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.