26 April 2024, Friday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023

സംഗീതം നിശബ്ദമായ അഫ്ഗാനിസ്ഥാന്‍

Janayugom Webdesk
കാബൂള്‍
September 4, 2021 3:00 pm

അഫ്ഗാനിസ്ഥാനില്‍ പ്രചുരപ്രചാരം നേടിയ ഒന്നായിരുന്നു സ്ത്രീകള്‍ നയിച്ചിരുന്ന സംഗീത‑വാദ്യസംഘങ്ങള്‍. താലിബാന്‍ അധികാരം പിടിച്ചെടുത്ത ആ രാജ്യത്ത് ഇപ്പോള്‍ പ്രസ്തുതസംഗീതം നിലച്ച അവസ്ഥയിലാണ്. നേരത്തേ ഭീകര സംഘടനയായ താലിബാന്‍ അധികാരത്തിലിരുന്ന വേളയില്‍ സംഗീതം നിരോധിക്കുകയും സ്ത്രീകളെ വിലക്കുകയും ചെയ്തിരുന്നു.

 


ഇതുംകൂടി വായിക്കൂ:അഫ്ഗാനിലെ യുദ്ധപ്രഭുക്കൾ


 

അതേ സാഹചര്യമാണ് പുതിയ അഫ്ഗാനിസ്ഥാനിലും സംജാതമായിരിക്കുന്നത്. അധികാരത്തിലെത്തിയ ഉടന്‍തന്നെ അഫ്ഗാനിസ്ഥാന്‍ ദേശീയ സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടിന് താലിബാന്‍ താഴിട്ടുപൂട്ടി. റേഡിയോയിലൂടെ സംഗീത പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന തിട്ടൂരവും പുറപ്പെടുവിച്ചുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേര്‍ഷ്യന്‍ സംഗീതത്തിന്റെ ദേവതയായ സൊഹ്റയുടെ പേരിലുള്ള സംഗീതസംഘം ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. കാബൂളിലെ അനാഥാലയത്തിലെ അന്തേവാസികളായ 13നും 20നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി 2014ല്‍സ്ഥാപിതമായതാണ് സൊഹ്റ സംഗീതസംഘം. പരമ്പരാഗത അഫ്ഗാന്‍ സംഗീതവും പടിഞ്ഞാറന്‍ സംഗീതവും ഇചകലര്‍ത്തി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള സൊഹ്റയുടെ സംഗീതം അഫ്ഗാനില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

 


ഇതുംകൂടി വായിക്കൂ:നിറം മങ്ങുന്ന പാക്സ് അമേരിക്കാന


 

സൊഹ്റയ്ക്കു സമാനമായി രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന സംഗീതസംഘങ്ങലെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയെന്നുമാത്രമല്ല ഏതു നിമിഷവും താലിബാന്‍ സേനയുടെ പരിശോധന ഭയന്നിരിപ്പുമാണ്. തങ്ങളുടെ വാദ്യോപകരണങ്ങള്‍ എവിടെ ഒളിപ്പിക്കുമെന്ന ആശങ്കയിലുമാണ് അഫ്ഗാനിലെ സംഗീതജ്ഞര്‍. സംഗീതം മാത്രമല്ല അവതരണ കലകളെല്ലാം വലിയ ഭീഷണിയാണ് നേരിടാന്‍ പോകുന്നതെന്നാണ് അഫ്ഗാനിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

Eng­lish Sum­ma­ry: Music Silent Afghanistan: Tal­iban regime threat­ens arts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.