1 May 2024, Wednesday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനിടെ 35,622 കോവിഡ് രോഗികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2021 10:54 am

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ചത്തെക്കാള്‍ 3.65 ശതമാനം കൂടിയെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്. 35,622 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 34,403 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ റിക്കോര്‍ഡ് വാക്സിനേഷന്‍ നല്‍കി രാജ്യം കോവിഡ് പോരാട്ടത്തില്‍ മുന്നേറിയതിന് പിന്നാലെയാണ് രോഗികളുടെ എണ്ണം കൂടിയത്.

നിലവില്‍ രാജ്യത്ത് 3.40 ലക്ഷം ആളുകള്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. 33,798 പേരാണ് 24 മണിക്കൂറിനിടെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 281 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. വെള്ളിയാഴ്ച 23,260 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,586 പേര്‍ക്ക് മാത്രം.

നൂറിലധികം മരണങ്ങളും നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തില്‍ മാത്രം. വെള്ളിയാഴ്ച കേരളത്തില്‍ 131 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 67 പേരും മരിച്ചത്. 

Eng­lish Sum­ma­ry : nation­al covid sta­tis­tics 18092021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.