27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

April 20, 2024
February 29, 2024
January 16, 2024
December 24, 2023
October 6, 2023
August 1, 2023
July 25, 2023
July 10, 2023
May 17, 2023
April 5, 2023

പത്മഭൂഷൺ മെഡൽ മോഷണം: വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചുപേര്‍ പിടിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 29, 2024 12:13 pm

പഞ്ചാബ് സർവ്വകലാശാല മുൻ വി-സി ജി സി ചാറ്റർജിയുടെ പത്മഭൂഷൺ മെഡൽ മോഷ്ടിച്ച കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരെ ഡൽഹി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. മദൻപൂർ ഖാദർ സ്വദേശികളായ ശ്രാവൺ കുമാർ (33), ഹരി സിംഗ് (45), റിങ്കി ദേവി (40), വേദ് പ്രകാശ് (39), പ്രശാന്ത് ബിശ്വാസ് (49) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജ്വല്ലറി വ്യാപാരി ബിശ്വാസ് എന്നയാള്‍ക്ക് മെഡൽ വില്‍ക്കാൻ ശ്രമിക്കവെയാണ് പ്രതികള്‍ അറസ്റ്റിലായത്. ചൊവ്വാഴ്ച, ഹരി സിംഗ്, റിങ്കി ദേവി, വേദ് പ്രകാശ് എന്നിവർ ദലിപ് എന്നയാളുടെ ജ്വല്ലറിയില്‍ മെഡൽ വിൽക്കാൻ പോയിരുന്നു. അതേസമയം ദലിപ് അത് വാങ്ങാതെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതിനിടയിൽ പ്രതി കടയിൽ നിന്ന് ഇറങ്ങിപ്പോയെന്നും ഇവർ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. സിസിടിവി ദൃശ്യങ്ങൾ സമഗ്രമായി വിശകലനം ചെയ്യുകയും പ്രാദേശിക ഇൻ്റലിജൻസ് ശേഖരിക്കുകയും ചെയ്ത ശേഷം, മൂന്ന് പ്രതികളെ ഹരി സിംഗ്, റിങ്കി ദേവി, പ്രകാശ് ബിശ്വാസ് എന്നിവരെ തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർച്ചയായ ചോദ്യം ചെയ്യലിൽ, സാകേത് നിവാസിയും ജി സി ചാറ്റർജിയുടെ ചെറുമകനുമായ സമരേഷ് ചാറ്റർജിയുടെ മെഡിക്കൽ അറ്റൻഡൻ്റായി ജോലി ചെയ്യുന്ന ശ്രാവൺ കുമാറാണ് മെഡൽ മോഷ്ടിച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശ്രാവൺ കുമാർ മെഡൽ മോഷ്ടിക്കുകയും പ്രതികളായ മൂന്ന് പേർക്കും കൈമാറുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗവും നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാനുമായിരുന്ന ജി സി ചാറ്റർജിക്ക് സമ്മാനിച്ച പദ്മ ഭൂഷണാണ് കാണാതയതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Pad­ma Bhushan medal theft: Five arrest­ed while try­ing to sell

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.