ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ 10 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ട്രാല്‍ മേഖലയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. വന്‍ ഭീകരാക്രമണമാണ് തകര്‍ക്കാനായതെന്ന് കശ്മീർ സോൺ പൊലീസ് ട്വിറ്ററിൽ പറഞ്ഞു. ഈ മാസം പുല്‍വാമയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് 10ന് പുല്‍വാമ ജില്ലയില്‍ 25 കിലോഗ്രാം ഐഇഡി സുരക്ഷാ സേന നിര്‍വീര്യമാക്കിയിരുന്നു.
ജൂൺ രണ്ടിന്, തെക്കൻ കശ്മീരിലെ ഷോപ്പിയാനില്‍ സൈനികർ സഞ്ചരിച്ച വാഹനത്തിൽ തീവ്രവാദികൾ ഐഇഡി സ്ഥാപിച്ചിരുന്നു. സ്ഫോടനത്തില്‍ ഒരു സൈനിക ജവാൻ കൊല്ലപ്പെടുകയും മറ്റ് രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ നിന്നും കണ്ടെത്തിയ ഗ്രനേഡ് നിര്‍വീര്യമാക്കി. വിജയ്പുരിലെ സാംബ ഗ്രാമത്തിന് സമീപത്തെ വയലുകളിൽ ജോലി ചെയ്യുന്ന ചില കർഷകരാണ് തോട്ടിൽ നിന്നും ഗ്രനേഡ് കണ്ടെത്തിയത്. അവർ പൊലീസിൽ വിവരമറിയിക്കുകയും വിദഗ്ധർ നിർവീര്യമാക്കുകയുമായിരുന്നു. പത്തുദിവസത്തിനിടെ രജൗരിയില്‍ രണ്ട് ചാവേര്‍ ആക്രമണശ്രമങ്ങളും നിര്‍വീര്യമാക്കിയതായി സൈന്യം അറിയിച്ചു.
English Summary : Terrorist attack attempt foiled in Kashmir
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.