ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർമാർ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) വെബ്സൈറ്റിൽ നുഴഞ്ഞുകയറി ആധാർ വിവരങ്ങൾ ചോർത്തുന്നുവെന്ന് യുഎസ് സൈബർ സെക്യൂരിറ്റി സ്ഥാപനമായ റെക്കോർഡഡ് ഫ്യൂച്ചർ ഇങ്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ റിപ്പോര്‍ട്ടുകളെ നിഷേധിച്ചുകൊണ്ട് യുഐഡിഎഐ രംഗത്തെത്തി . 100 കോടി ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളാണ് യുഐഡിഎഐയുടെ പക്കലുള്ളത്.
ഈ വർഷം ജൂണിനും ജൂലൈയ്ക്കുമിടയിൽ ഹാക്കർമാർ വെബ്സൈറ്റിൽ കടന്നുകയറിയെന്നാണ് ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെക്കോർഡഡ് ഫ്യൂച്ചർ ഇങ്ക് പറയുന്നത്. എന്തു തരം വിവരങ്ങളാണു മോഷ്ടിക്കപ്പെട്ടതെന്നു വ്യക്തമല്ല. എന്നാൽ അത്തരത്തിലൊരു കടന്നുകയറ്റം നടന്നതിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് യുഐഡിഎഐ പറയുന്നത്. അതിശക്തമായ സുരക്ഷാസംവിധാനമാണ് യുഐഡിഎഐക്കുള്ളതെന്നും കൃത്യമായി നവീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ടൈംസ് ഗ്രൂപ്പിനെയും ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നാണ് റെക്കോർഡഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കമ്പനിയും ഈ റിപ്പോർട്ട് നിഷേധിച്ചു.
English summary: China leaks Aadhaar data using hackers
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.