26 April 2024, Friday

Related news

April 26, 2024
April 16, 2024
April 11, 2024
April 9, 2024
March 23, 2024
March 15, 2024
March 14, 2024
March 7, 2024
February 7, 2024
January 13, 2024

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു; ചാവേര്‍ ആക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു

അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു
Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2022 10:23 am

ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണത്തില്‍ കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശിയായ 19 കാരന്‍ മുഹമ്മദ് അംറേസാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അതിഥി തൊഴിലാളികള്‍ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇത്.

കഴിഞ്ഞ ദിവസം കശ്മീരിലെ സൈനിക ക്യാമ്പില്‍ നടന്ന ചാവേറാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി മരിച്ചു. മൂന്ന് സൈനികര്‍ മുന്‍പ് വീരമൃത്യു വരിച്ചതിന് പിന്നാലെയാണിത്. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.

ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ആക്രമണം നടന്ന സ്ഥലത്ത് എന്‍ഐഎ സംഘമെത്തി പരിശോധന നടത്തി. പാക്ക് കേന്ദ്രീകൃത സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സൈനിക ക്യാമ്പിനുള്ളില്‍ വലിയ നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരരെത്തിയതെന്നാണ് നിഗമനം. ആക്രമണം നടന്ന സൈനിക ക്യാമ്പിനു ചുറ്റുമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; In Jam­mu and Kash­mir Work­er killed in ter­ror­ist attack; Anoth­er sol­dier died in a sui­cide attack

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.