2 May 2024, Thursday

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2024 12:09 pm

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് നാലു വരെ നീളും. മറ്റൊരു പ്രത്യേകത വോട്ടെണ്ണലും ഇന്ന് തന്നെ ആരംഭിക്കുമെന്നതാണ്‌.അടുത്ത ദിവസം തന്നെ ഫലവും പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.പാര്‍ലമെന്റിലെ മൂന്നുറു സീറ്റുകളിലേക്ക് മത്സരിക്കാന്‍ രണ്ടായിരത്തോളം സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.

പ്രധാനപ്രതിപക്ഷ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ നാലാം തവണയും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന തന്നെ അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.സ്വതന്ത്രമായ തെരഞ്ഞെടുപ്പ് ഹസീനയുടെ ഭരണത്തിന്‍ കീഴില്‍ നടക്കില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിലാണ്.

ഹസീന രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.പ്രതിഷേധങ്ങള്‍ക്കിടയില്‍ ട്രെയിനുകള്‍ തീപിടിച്ച രണ്ടു സംഭവങ്ങളിലായി ഒമ്പതോളം പേര്‍ മരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഡാലോചനയാണെന്നാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും നിഗമനം. ഈ സാഹചര്യത്തില്‍ എട്ടു ലക്ഷത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Eng­lish Summary:
Oppo­si­tion boy­cotts elec­tions in Bangladesh

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.