കാമ്പസുകളെ ജനാധിപത്യവൽക്കരിക്കാൻ എസ്എഫ്ഐ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥി സമൂഹം അവരെ കാമ്പസുകളിൽ നിന്ന് തൂത്തെറിയുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ. എം ജി യൂണിവേഴ്സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഇരയായ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കൊടുത്ത വ്യാജ കേസ് പിൻവലിച്ച് ഇരക്കൊപ്പം നില്‍ക്കാൻ അവർ തയ്യാറാകണമെന്നും പി കബീർ ആവശ്യപ്പെട്ടു.
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ നേരിട്ട എസ്എഫ്ഐയുടെ നടപടിക്കെതിരെ എംജി യൂണിവേഴ്സിറ്റി കാമ്പസിന് മുന്നിൽ എഐഎസ്എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം അജീഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ബാബു, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഋഷിരാജ്, യു കണ്ണൻ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അനന്തു നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
English Summary : sfi should accept for democrising campuses says aisf
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.