കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷേ ഗതാഗതം തടസപ്പെടുത്താൻ പാടില്ലെന്നും സുപ്രീംകോടതി. അതിർത്തിയിലെ ഗതാഗത പ്രശ്നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം.
ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗൾ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
അടുത്ത മാസം ഇരുപതിന് ഹർജി വീണ്ടും പരിഗണിക്കും. പ്രശ്നത്തിന് കേന്ദ്രസർക്കാർ, യുപി, ഹരിയാന സർക്കാരുകളും ചേർന്ന് പരിഹാരം കണ്ടെത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ആവശ്യത്തിന് സമയം അനുവദിക്കുന്നുവെന്നും പ്രശ്നപരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് കർശനമായി നിർദേശം നൽകിയിട്ടുണ്ട്.
English summary; The Supreme Court has said that farmers have the right to strike
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.