ടെെറ്റാനിക് കപ്പല്‍ അവശിഷ്ടങ്ങള്‍ കാണാനായുള്ള സമുദ്രപേടകം ടെെറ്റന്റെ യാത്ര ദുരന്തത്തില്‍ കലാശിക്കുമെന്ന് ഓഷ്യന്‍ഗേറ്റ് ഉടമ സ്റ്റോക്ടന്‍ റഷിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. റഷിന്റെ സുഹൃത്ത് കാള്‍ സ്റ്റാന്‍ലിയാണ് “60 മിനിറ്റ്സ് ഓസ്ട്രേലിയ” എന്ന പരിപാടിയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് ഇങ്ങനെ അവസാനിക്കുമെന്ന് റഷിന് അറിയാമായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടിത്തെറിയുമായാണ് അദ്ദേഹം പുറപ്പെട്ടത്. രണ്ട് ശതകോടീശ്വരന്മാരെ ഒറ്റയടിക്ക് കൊലപ്പെടുത്തുകയും അതിന് അവരില്‍നിന്ന് പണം വാങ്ങുകയും ചെയ്ത അവസാന വ്യക്തിയും അദ്ദേഹമാണ്. ശതകോടീശ്വരന്മാർക്കുവേണ്ടി സ്റ്റോക്ടന്‍ ഒരു എലിക്കെണി രൂപകല്പന ചെയ്യുകയായിരുന്നുവെന്നാണ് തോന്നുന്നതെന്നും കാള്‍ സ്റ്റാന്‍ലി പറഞ്ഞു.
കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയം ക്രാഫ്റ്റും അപകടകരമാണെന്നും ടൈറ്റന്റെ കാര്‍ബണ്‍ ഫൈബര്‍ ഹള്‍ തകരുന്നതിനെക്കുറിച്ച് സ്റ്റോക്ടന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും കാള്‍ സ്റ്റാന്‍ലി അഭിമുഖത്തില്‍ പറഞ്ഞു. ചരിത്രത്തില്‍ ഇടം നേടാന്‍ അദ്ദേഹം തന്റെയും ഉപയോക്താക്കളുടെ ജീവനും പണയപ്പെടുത്തുകയായിരുന്നുവെന്നും കാള്‍ പറയുന്നു. തനിക്ക് സംശയമൊന്നുമില്ലെന്നും ടൈറ്റന്‍ പൊട്ടിതെറിക്കാന്‍ കാരണമായത് അതിന്റെ കാര്‍ബണ്‍ ഫൈബര്‍ ട്യൂബ് പരാജയപ്പെട്ടതാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ല്‍ സ്റ്റോക്ടണിനൊപ്പം ടെസ്റ്റ് ഡൈവിന് പോയ അനുഭവവും അഭിമുഖത്തിൽ കാള്‍ പങ്കുവച്ചു.
English Summary: Titan implosion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.