ഗൈഡിന്റെ മാനസിക പീഡനത്തെത്തുടര്‍ന്ന് എന്‍ജിനീയറിങ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കല്പിത സര്‍വകലാശാലയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവർ. കൃഷ്ണകുമാരി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം തുടര്‍ച്ചയായി രണ്ടു ഗൈഡുമാര്‍ നിരസിച്ചതും ആക്ഷേപിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് അതേ കോളജിലെ വിദ്യാര്‍ത്ഥിനിയായ സഹോദരി രാധിക പറയുന്നു. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും രാധിക പറഞ്ഞു.
മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ആറു വര്‍ഷമായി കോളജും ഗൈഡും നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നുവെന്നും അച്ഛനും പരാതിപ്പെട്ടു. ആദ്യം ഗവേഷണത്തിന് സഹായമേകിയ ഗൈഡ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് മറ്റൊരു വനിതാ ഗൈഡാണ് വിദ്യാര്‍ത്ഥിയുടെ സഹായത്തിനെത്തിയത്. ഇവരും കോഴ്സ് പൂര്‍ത്തികരിക്കാന്‍ അനുവദിച്ചില്ലെന്നും സഹോദരി പരാതിപ്പെട്ടു. എന്നാല്‍ പ്രബന്ധത്തില്‍ തിരുത്തല്‍ വരുത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് കോയമ്പത്തൂര്‍ കോളജിലെ ഗൈഡിന്റെ വിശദീകരണം.
English summary; Torture of the guide: Research student commits suicide
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.