10 May 2024, Friday

കവിതകൾ ഉണ്ടാകുന്നതിനെ ചൊല്ലി നാല് പ്രസ്ഥാവനകൾ

സ്മിത ഒറ്റക്കൽ
February 27, 2022 3:45 am

1
മണ്ണും ആകാശവും
പുഴയും പൂവും
പിന്നെ നിന്നെയും
ചേർത്തെങ്കിലും
വൃത്തത്തിന്റെ
കുറവിൽ
ഗദ്യക്ലാസിൽ
പിടിച്ചിരുത്തി

2
ഒറ്റയടിക്ക്
ഇറങ്ങിയും
കയറിയും കവിത
കൊയ്യുന്നോർ
പാടംകണ്ടുവിതക്കാത്ത
പുതുപണക്കാരൻ

3
ഈണം കവിതക്ക്
കയ്യാമംവെച്ചപോലെ
ഇട്ടേച്ചു പോകാത്ത
കാമുകനാവണമത്രെ

4
കവിതകളുണ്ടാകുവാൻ
മഴവേണമെന്നോ
പുഴവേണമെന്നോ
ആകാശമോ ഭൂമിയോ
ആകെവേണമെന്നോയില്ല;
ഇരുട്ടിലെ ക്രൂരനഷ്ടങ്ങളോ
പ്രഭാതത്തിന്റെ
സൂര്യച്ചിരികളോ വേണമെന്നില്ല;
ഒരൊറ്റ വിചാരത്തുണ്ട്
പൊട്ടുകുത്തിയാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.