26 May 2024, Sunday

Related news

May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 23, 2024
May 22, 2024
May 21, 2024
May 21, 2024
May 21, 2024

സംസ്ഥാനത്ത് ഇന്ന് 19,682 കോവിഡ് രോഗികള്‍; 20, 510 രോഗമുക്തര്‍

Janayugom Webdesk
തിരുവനന്തപുരം
September 23, 2021 5:58 pm

സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,75,103 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,52,282 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,28,821 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1689 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,60, 046 കോവിഡ് കേസുകളിൽ, 13 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി.

ജില്ല അടിസ്ഥാനത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
തൃശൂർ 3033,എറണാകുളം 2564,കോഴിക്കോട് 1735,തിരുവനന്തപുരം 1734,കൊല്ലം 1593,കോട്ടയം 1545,മലപ്പുറം 1401,പാലക്കാട് 1378,ആലപ്പുഴ 1254,കണ്ണൂർ 924,പത്തനംതിട്ട 880, ഇടുക്കി 734,വയനാട് 631,കാസർഗോഡ് 276 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20, 510 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1455,കൊല്ലം 1353,പത്തനംതിട്ട 1202,ആലപ്പുഴ 1293,കോട്ടയം 1667,ഇടുക്കി 1238,എറണാകുളം 2814,തൃശൂർ 2455,പാലക്കാട് 1467,മലപ്പുറം 1591,കോഴിക്കോട് 2050, വയനാട് 594,കണ്ണൂർ 1142,കാസർഗോഡ് 189 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 43,94,476 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,60, 046 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

eng­lish summary:covid updates in ker­ala 23-09-2021
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.