28 April 2024, Sunday

Related news

November 8, 2023
April 18, 2023
November 16, 2022
August 20, 2022
June 7, 2022
December 3, 2021
December 2, 2021
November 9, 2021
October 29, 2021
October 29, 2021

മുല്ലപ്പെരിയാര്‍ കരാറിന് ഇന്ന് ഹാപ്പി ബര്‍ത്ത്ഡേ.….

Janayugom Webdesk
ഇടുക്കി
October 29, 2021 10:51 am

തിരുവിതാംകൂര്‍ മഹാരാജാവ് മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പിട്ടിട്ട് ഇന്നു 135 വര്‍ഷം. 1886 ഒക്ടോബര്‍ 29നാണ്, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത്. രണ്ടു പതിറ്റാണ്ടിന്‍റെ നിരന്തര സമര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്.

തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വെന്പക്കം രാമ അയ്യങ്കാരും ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിക്കുവേണ്ടി സെന്‍റ് ജോര്‍ജ് ഫോര്‍ട്ടിലെ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം തിരുവിതാംകൂര്‍ റെസിഡന്‍റ് ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണുമാണു കരാറില്‍ ഒപ്പുവച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ. കുരുവിളയും ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ജെ.എച്ച്‌. പ്രിന്‍സുമായിരുന്നു സാക്ഷികള്‍.

 

 

പെരിയാര്‍ പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാല്‍, പദ്ധതിയനുസരിച്ച്‌ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാള്‍ രാമവര്‍മയായിരുന്നു അന്നത്തെ ഭരണാധികാരി. കരാറിലേര്‍പ്പെടാന്‍ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാല്‍, ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ല്‍ ഉടന്പടിയില്‍ ഒപ്പുവയ്പിച്ചു. പൂര്‍ണമായും ഏകപക്ഷീയമായി ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യസംരക്ഷണാര്‍ഥമാണ് 999 വര്‍ഷത്തേക്കുള്ള മുല്ലപ്പെരിയാര്‍ കരാര്‍ തയാറാക്കിയത്. 1887ല്‍ അണക്കെട്ടിന്‍റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയും ഉടന്‍തന്നെ നിര്‍മാണമാരംഭിക്കുകയുംചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉപജ്ഞാതാവും സൃഷ്ടികര്‍ത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരന്‍ ജോണ്‍ പെനി ക്വിക്കാണ് 1895ല്‍ അണക്കെട്ടിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഹൃദയരക്തം കൊണ്ട് ഒപ്പ് വയ്ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മഹാരാജാവ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്.

 

Eng­lish Sum­ma­ry: hap­py birth­day mul­lap­peri­yar draft

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.