26 April 2024, Friday

ജനഗണമനയും വിവാദവും

വലിയശാല രാജു
August 5, 2022 6:45 am

1911 ഡിസംബർ 27നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ കൽക്കത്ത സമ്മേളനത്തിൽ ടാഗോറിന്റെ ജനഗണമന ആദ്യമായി സരളദേവി ചൗധ്റാണി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ഈ ഗാനത്തിന് ഭാഗ്യവിധാതാ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നല്കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി ദേശീയഗാനമായി പിന്നീട് അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി ആലപിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ് ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത്. 

കോൺഗ്രസ് യോഗത്തിൽ ഈ ഗാനം പാടിയതിന്റെ തൊട്ടടുത്ത ദിവസമാണ് ബ്രിട്ടണിലെ ജോർജ് അഞ്ചാമൻ രാജാവിന് ഇന്ത്യയിൽ സ്വീകരണം നൽകിയത്. ഈ കാരണംകൊണ്ട് പലരും ഗാനത്തിൽ ദൈവം എന്ന് വിവക്ഷിച്ചിരിക്കുന്നത് ജോർജ് രാജാവിനെയാണെന്ന് കരുതിപ്പോന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം വിധാതാവായി കരുതുന്നത് ദൈവത്തിനെ ത­ന്നെയാണെന്ന് വ്യക്തമാക്കപ്പെടുകയുണ്ടായി. അ­ല്ലെങ്കിൽത്തന്നെ ബ്രിട്ടീഷ് രാജാവ് സമ്മാനിച്ച പ്രഭു പദവി തന്നെ നിരാകരിച്ച ടാഗോറിൽ നിന്നും ജോർജ് രാജാവിനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവില്ലലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.