6 May 2024, Monday

പുനർജനി

അമീൻ തിരൂർ
November 7, 2021 1:00 am

തണുപ്പിന്റെ കട്ടി
ചുട്ടുവെന്ത പകലിൽ,
സായാഹ്നത്തിൽ വിരിയുന്ന
ഒരു കവിത
അറിയാതെ
ഉറങ്ങിപ്പോയി…
മൃതി മണത്ത
ഉറുമ്പുകൾ
ആത്മാഹുതി
ഉറപ്പിക്കാൻ
ഒസ്യത്തിലെ
വാക്കുകൾ
തിരഞ്ഞു നടന്നു.
മിഴിയടഞ്ഞ,
മൊഴിവറ്റിയ
മുഖം കണ്ട്
കടലും ആകാശവും
സങ്കടം പറഞ്ഞു.
ഒടുവിൽ,
മൗനം ഇറ്റു വീണ്
വിണ്ണകന്ന വരികൾ
വീണ്ടും കൺതുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.