27 April 2024, Saturday

Related news

March 16, 2024
March 14, 2024
March 7, 2024
January 18, 2024
January 18, 2024
October 27, 2023
October 10, 2023
April 28, 2023
April 20, 2023
December 4, 2022

അനർഹരെ കുടുക്കി ‘ഓപ്പറേഷൻ യെല്ലോ’; മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചതിന് പിഴയടച്ചത് നിരവധിപേര്‍

സ്വന്തം ലേഖിക
ആലപ്പുഴ
October 27, 2023 2:45 pm

മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചതിന് സംസ്ഥാനത്ത് 2021 മേയ് മുതൽ 2023 ആഗസ്റ്റ് വരെ പിഴ ഈടാക്കിയത് 5,21,48,697 രൂപ. അനർഹരെ കണ്ടെത്താൻ 2022 സെപ്തംബർ മുതൽ ഡിസംബർ വരെ നടത്തിയ ‘ഓപ്പറേഷൻ യെല്ലോ” പരിശോധനയിൽ 4.19 കോടിയും പിഴയിട്ടിരുന്നു. അനർഹരെ കണ്ടെത്താൻ വ്യാപക പരിശോധനയാണ് നടക്കുന്നത്. ജില്ലയിൽ 17,57,857 രൂപയാണ് പിഴ ഈടാക്കിയത്. പരാതികളുടെ അടിസ്ഥാനത്തിലും പരിശോധനകളിൽ കണ്ടെത്തിയവരിലും റേഷൻ വാങ്ങാത്തവരിലും നിന്നാണ് പിഴ ഈടാക്കിയത്. മുൻഗണനാ വിഭാഗത്തിൽ മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 59,406 റേഷൻ കാർഡുകളാണ് പൊതുവിഭാഗത്തിലേക്ക് തരം മാറ്റിയത്. പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ 48,691 കാർഡുകളും എഎവൈ (മഞ്ഞ) വിഭാഗത്തിൽ 6,448 കാർഡുകളും എൻപിഎസ് (നീല) വിഭാഗത്തിൽ 4,267 കാർഡുകളും. 

2021 മേയ് മുതലാണ് സംസ്ഥാന വ്യാപകമായുള്ള നടപടി ആരംഭിച്ചത്. പിടികൂടുന്നവരിൽ നിന്ന് അതുവരെ വാങ്ങിയ റേഷൻ ഉത്പന്നങ്ങളുടെ പൊതുവിപണി വിലയാണ് ഈടാക്കുന്നത്. അനർഹരെ സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാവുന്നതാണ്. വാട്സാപ്പ് നമ്പർ- 9188527301, ടോൾഫ്രീ: 1967. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ, നാലു ചക്രവാഹനം സ്വന്തമായുള്ളവർ, 25,000 രൂപയിലധികം മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, സർക്കാർ- അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്കെതിരെയായിരിക്കും നടപടി ഉണ്ടാകുന്നത്. 

ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് തൃശൂരിലാണ്. 1,33,66,752 രൂപ. കോട്ടയത്താണ് ഏറ്റവും കുറവ് ഈടാക്കിയത്. 2,13,278 രൂപ. മലപ്പുറം- 1,17,81,939, എറണാകുളം- 72,88,429, പാലക്കാട്- 54,24,821, കണ്ണൂർ- 32,31,859, പത്തനംതിട്ട- 30,00,704, തിരുവനന്തപുരം- 18,05,599, കോഴിക്കോട്- 16,62,857, വയനാട്- 9,70,524, കൊല്ലം- 6,87,568, കാസർകോട്- 5,04,168, ഇടുക്കി- 4,52,342 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. 

Eng­lish Sum­ma­ry: may slapped fine on Oper­a­tion Yellow 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.