എഐഎസ്എഫ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രമേയം പാസാക്കി. ഇന്ത്യാ ചരിത്രത്തെ വർഗീയവത്കരിക്കുന്ന സംഘപരിവാർ ഭരണകൂട നീക്കം അപലപനീയമാണ്. വാഗൺ ട്രാജഡിയിലും മലബാർ സമരത്തിലും രക്തസാക്ഷികളായ 387 സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറത്താക്കിയതിനെതിരെയും പ്രമേയത്തിൽ രൂക്ഷവിമർശനമുയർന്നു. ഷംനയാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രമേയമവതരിപ്പിച്ചത്.
പരിപാടിയിൽ എഐഎസ്എഫ് യൂണിറ്റ് പ്രസിഡന്റ് മനാഫ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സമ്മേളനം എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ‘കാലടിയിലെ എഐഎസ്എഫ് പോരാട്ടങ്ങൾ’ എന്ന കൈപുസ്തകവും അരുൺ ബാബു പ്രകാശനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എം ആർ ഹരികൃഷ്ണൻ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എ എ സഹദ്, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനസ് കരീം എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതിക്കെതിരെയും സമ്മേളനം പ്രമേയം പാസാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും പ്രതികൂലമായി ബാധിക്കുന്ന നിയമമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും അധ്യാപന സ്വപ്നമാണ് പുതിയ നിയമം മൂലം തകരുന്നതെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. അധ്യാപക തസ്തിക വെട്ടിച്ചുരുക്കുന്ന നിയമം പിൻവലിക്കണമെന്നും അനസ് അവതരിപ്പിച്ച പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തി യൂണിവേഴ്സിറ്റി പ്രവർത്തനമാരംഭിക്കണമെന്ന് റിൻഷാദ് അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
കമ്മിറ്റി അംഗങ്ങൾ : ഷംന (പ്രസിഡന്റ്), ഗോകുൽ (വൈസ് പ്രസിഡന്റ്), റിൻഷാദ് (സെക്രട്ടറി), നിമ ഹരിദാസ് (ജോയിന്റ് സെക്രട്ടറി). അൻസ, കൃപ, വിനിഷ, സുമി (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
ENGLISH SUMMARY:Sangh Parivar’s move to communalise Indian history is reprehensible: AISF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.