ഭോപ്പാൽ: മധ്യപ്രദേശിൽ എംബിബിഎസ് വിദ്യാർഥികളുടെ സിലബസിലും ആർഎസ്എസ് അജണ്ട ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സ്വാമി വിവേകാനന്ദൻ, ബി ആർ അംബേദ്കർ തുടങ്ങിയവര്‍ക്കൊപ്പം ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാർ, ഭാരതീയ ജനസംഘ് നേതാവ് ദീൻദയാൽ ഉപാധ്യായ എന്നിവരുടെ ജീവചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹിന്ദുത്വ അജണ്ട വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മെഡിക്കൽ വിദ്യാർഥികളിൽ സാമൂഹിക മൂല്യങ്ങളും വൈദ്യശാസ്ത്ര ധാർമികതയും രൂപപ്പെടുത്താനാണ് സിലബസില്‍ സംഘ്പരിവാർ ആചാര്യന്മാരുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തിയതെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗിന്റെ വാദം.
കൂടാതെ ആയുർവേദാചാര്യനായ ചരകനെക്കുറിച്ചും ശസ്ത്രക്രിയയുടെ പിതാവെന്ന് വിശ്വസിക്കപ്പെടുന്ന ശുശ്രുത മുനിയെക്കുറിച്ചും മെഡിക്കൽ വിദ്യാർഥികൾ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. നേരത്തെ സര്‍വകലശാല വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന് ദളിത് എഴുത്തുകാരുടെ രചനകള്‍ എടുത്ത് മാറ്റിയതില്‍ കേന്ദ്രത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
English summary; Madhya Pradesh: MBBS 1st year students to now read about Hindutva icons
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.