28 April 2024, Sunday

Related news

March 14, 2024
January 12, 2024
January 12, 2024
November 15, 2023
November 14, 2023
June 21, 2023
March 15, 2023
January 13, 2023
April 15, 2022
December 11, 2021

ഗോപിനാഥ് മുതുകാടിനെതിരായ ആരോപണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Janayugom Webdesk
ആലപ്പുഴ
January 12, 2024 8:52 am

മജിഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡിഎസി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മുൻ ജീവനക്കാരന്റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയും പൊതു പ്രവർത്തകനുമായ കരുവന്നൂർ കരിപ്പാകുളം വീട്ടിൽ കെ കെ ഷിഹാബ് നൽകിയ പൊതു താല്പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടത്. മുതുകാടിന്റെ സ്ഥാപനത്തിൽ 2017 മുതൽ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി പി ശിഹാബാണ് ആരോപണങ്ങളുന്നയിച്ചത്. പിന്നാലെ നിരവധി രക്ഷിതാക്കളും ആരോപണവുമായി രംഗത്തെത്തി. 

ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും വൻ തോതിൽ ഗോപിനാഥ് മുതുകാടിനും സ്ഥാപനത്തിനുമെതിരെ ആരോപണങ്ങൾ ഉയർന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പൊതുതാല്പര്യ ഹർജിയെത്തിയത്. അക്കാദമിയിൽ അതിഥികൾക്കുമുന്നിൽ ഷോ ചെയ്യുമ്പോൾ സ്റ്റേജിന്റെ മധ്യത്തിലേക്ക് വീൽചെയറിൽ വരാൻ അനുവദിക്കാറില്ല. വേദിയിലൂടെ നിരങ്ങി വന്ന് വീൽചെയറിൽ കയറണം. എന്നാലേ സഹതാപം കിട്ടൂവെന്നും ഓട്ടിസം മുതൽ മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള അഞ്ച് കുട്ടികൾക്ക് യഥാസമയം ഭക്ഷണം നൽകാതെ പീഡിപ്പിക്കുന്നതും ചോദ്യംചെയ്തത് വിരോധമായെന്ന് ശിഹാബ് പറഞ്ഞിരുന്നു. 

സർക്കാരിൽ നിന്ന് സാമ്പത്തീക സഹായവും വൻ തോതിൽ പണപ്പിരിവും നടത്തിയുള്ള സ്ഥാപനത്തിനെതിരെ പ്രത്യേകിച്ച് സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് നേരെ ആയതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും ജനകീയ വിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപത്തെ തെളിയിക്കപ്പെടേണ്ടത് അദേഹത്തിന്റെ കൂടി ആവശ്യമാണെന്നും കെ കെ ശിഹാബ് പറഞ്ഞു. 

Eng­lish Sum­ma­ry: Alle­ga­tion against Gopinath Mutukad; The Human Rights Com­mis­sion filed a case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.