പൂത്തിരുവാതിര പാട്ടുയരുന്നു
പൂത്തുമ്പി പാടിപ്പറക്കുന്നു,
ഓണനിലാവിന് താഴെ
കണ്ണാന്തളിപ്പൂവ് ചിരിച്ചുവോ,
കണ്ണ് പൊത്തിക്കളിച്ചും ചിരിച്ചും
മാറിയെത്തും കാറും വെയിലും
ഓണമെത്തിയെന്നറിയിച്ചോ,
അത്തമെത്തുന്നു
ആവണിപ്പാട്ടുമായ്,
ചിത്തിര പൂവ് ചിരിക്കുന്നു
ചോതി ചോദിപ്പൂവിശേഷങ്ങൾ,
തുള്ളിക്കളിച്ചും ചിരിച്ചും
കരിംപൂരാടമണയുന്നു
കരിയില പൊട്ടനെപ്പോലെ,
ഉത്രാടപ്പാച്ചിൽ പോലെയീ
ഊഞ്ഞാലുയരുന്നു മേലെ,
തുമ്പിയൊരുങ്ങി തുമ്പപൂവൊരുങ്ങി
പൂപ്പാലികയൊരുങ്ങി
പൂക്കളമൊരുങ്ങി
ചിരിച്ചു നിന്നു തിരുവോണപ്പുലരി,
മുഖം മറയ്ക്കാതെ
മുഖാവരണമില്ലാതെ
വരവേൽക്കുന്നു ഞാനീ പൂത്തിരുവോണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.